Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.
പലസ്തീൻ-ഇസ്രയേൽ സംഘർഷത്തിൻ്റെ സമഗ്ര ചരിത്രം. അധിനിവേശത്തിനെതിരായ പ്രതിരോധത്തെ തീവ്രവാദം എന്ന് വിശേഷിപ്പിക്കുന്നത് നീതിയല്ലെന്ന് ഓർമിപ്പിക്കുകയാണ് യാത്രികനും ചരിത്രാന്വേഷകനുമായ സജി മാർക്കോസ്. 2021ൽ പ്രസിദ്ധീകരിച്ച വീഡിയോയുടെ പോഡ്കാസ്റ്റ്
കഥകളുടെ ചൊല്ലും ചേലും ദേശാന്തരഭേദങ്ങളും എത്രയോ പാട്ടുകളിലായി പടര്‍ന്നുകിടക്കുന്നു. സ്ഥലകാലങ്ങളിലൂടെ പറഞ്ഞു പറഞ്ഞൊഴുകിയെത്തുന്ന കഥകള്‍ പകരുന്ന ഊര്‍ജ്ജം ഗാനങ്ങളില്‍ മനോഹാരിതയോടെ നിലനിര്‍ത്തപ്പെടുന്നുണ്ട്. പാട്ടില്‍ കഥ, കഥയില്‍ പാട്ട്- ഇങ്ങനെ പരസ്പര പൂരകമാകുന്ന ചില ഗാനങ്ങളെ കുറിച്ചാണ് ഇത്തവണ എസ് ശാരദക്കുട്ടിയുടെ പാട്ടുകോളം, പടംപാട്ടുകളില്‍
അഡോൾഫ് ഹിറ്റ്ലറുടെയും ബെനിറ്റോ മുസോളിനിയുടേയും ചരമദിനങ്ങളാണ് കഴിഞ്ഞു പോയത്. ഏകാധിപതികളുടെ വീഴ്ച, അവർ പ്രതിനിധാനം ചെയ്ത പ്രത്യയശാസ്ത്രത്തിന്റെ കൂടി വീഴ്ചയാണ്. ഹിറ്റ്ലർക്ക് ചെമ്പക രാമൻപിള്ളയുമായുണ്ടായിരുന്ന ബന്ധവും അതിന്റെ തുടർ ചരിത്രവും വിവരിക്കുന്നുണ്ട്, സജി മാർക്കോസ്. കൂടെ നിന്നവർ ഒറ്റിയതിന്റെ ചരിത്രം കൂടിയാണ് ഫാസിസ്റ്റ് ഏകാധിപതികളുടെ തകർച്ചയുടെ ചരിത്രമെന്നും അത് ഒരു മുന്നറിയിപ്പാണെന്നും ലോകസഞ്ചാരിയായ സജി മാർക്കോസ് പറയുന്നു.
നാഴികയും വിനാഴികയും മണിക്കൂറിനും മിനിറ്റിനും വഴിമാറുകയും യന്ത്രം നോക്കി മലയാളി സമയമറിയാൻ പഠിച്ചതും എന്നുമുതലാണ്? കൗതകുകരമായ ആ ചരിത്രത്തിന്റെ നാഴികമണികളിലേക്ക് ഒരു അന്വേഷണം.
‘‘ജനപ്രിയ സംഗീതത്തിന്റെയും സിനിമയുടെയും ചരിത്രനിമിഷങ്ങൾ അണുവിട തെറ്റാതെ സൂക്ഷിക്കുന്ന നമ്മൾ കേരളത്തിന്റെ സ്വന്തം ഓർക്കസ്ട്രയായ ആധുനിക പഞ്ചവാദ്യം ആദ്യമായി അരങ്ങേറിയ ദിവസം രേഖപ്പെടുത്താൻ മറന്നുപോയി''- എസ്. ബിനുരാജിന്റെ ലേഖനത്തിന്റെ പോഡ്കാസ്റ്റ്.
ലോകമെന്തു പറഞ്ഞാലും ജോസഫ് സ്റ്റാലിനെ ഹൃദയത്തിൽ ചേർത്ത് വെക്കുന്ന ഒരു ജനതയുണ്ട് ജോർജിയയിലെ ഗോറി ഗ്രാമത്തിൽ. ചെരുപ്പുകുത്തിയുടെയും അലക്കുകാരിയുടെയും മകനായി സ്റ്റാലിൻ എന്ന സോവിയറ്റ് വിപ്ലവകാരി പിറന്നു വീണ വീട് ഇവിടെ ഇന്നുമുണ്ട് . ലോകത്തെ മുഴുവൻ സ്റ്റാലിൻ പ്രതിമകളും കടപുഴകി വീണിട്ടും പരിക്കേൽക്കാതെ നിൽക്കുന്ന സ്റ്റാലിൻ പ്രതിമയുണ്ടിവിടെ. കമ്മ്യൂണിസ്റ് പാർട്ടി മുഖപത്രമായ പ്രാവ്ദ ആദ്യം അച്ചടിച്ച പ്രസ് ഇപ്പോഴുമുണ്ടിവിടെ. ആയ പ്രസ്സിലേക്ക് വരാൻ രണ്ടു കിണറുകൾ കയറി ഇറങ്ങണം. അതീവ രസകരമായ ഒരു സ്റ്റാലിൻ യാത്ര.
ലോകത്തിലെ ഏറ്റവും കൂടുതല്‍ നിസ്സാഹായരും നിരപരാധികളുമായ മനുഷ്യര്‍ മരുച്ചുവീണ മധ്യപോളണ്ടിലെ ലുബ്ലിന്‍ എന്ന ജില്ലയിലെ ക്രാസ്‌നിക്ക് എന്ന ഗ്രാമത്തിലെ മനായയുടേയും മിയാറിന്റെയും പ്രണയവും അവരുടെ ജീവിതവും പറയുകയാണ് ലോകസഞ്ചാരിയായ സജിമാര്‍ക്കോസ്. വ്യത്യസ്തമായ മതത്തില്‍ പിറന്നത് കൊണ്ട്, രൂപത്തില്‍ വ്യത്യസ്തരായത് കൊണ്ട് മാത്രം നാസി ഭരണകൂടത്തില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന ക്രൂരമായ പീഡനത്തിന്റെയും മനുഷ്യത്വ വിരുദ്ധതയുടെയും ചരിത്രം വിശദീകരിക്കുകയാണ് സജി മാര്‍ക്കോസ്.
‘‘1980-കളായപ്പോൾ ദിദർഗഞ്ച് യക്ഷി ശിൽപ്പം വളരെ പ്രശസ്തമായി. വിദേശരാജ്യങ്ങളിൽ നടന്ന ഒട്ടേറെ ഇന്ത്യൻ പ്രദർശനോത്സവങ്ങളിൽ യക്ഷീവിഗ്രഹം പ്രദർശിപ്പിക്കപ്പെട്ടു. ഇന്ത്യൻ കലയുടെ പ്രതീകമായി തന്നെ ഇത് അവതരിപ്പിക്കപ്പെട്ടപ്പോൾ തപാൽ വകുപ്പ് ദിദർഗഞ്ച് യക്ഷിയെ ആദരിച്ച് തപാൽ സ്റ്റാമ്പും ഇറക്കി''
ചൈനയുടെയും ഹോങ്കോങ്ങിൻറെയും ഇടയിലുള്ള ലാന്റ് ബോഡറിന്റെ കോറിഡോറിൽ യാത്രരേഖകളില്ലാത്തതിന്റെ പേരിൽ പെട്ട് പോയതിനെ കുറിച്ച്. ലോകസഞ്ചാരി സജി മാർക്കോസിന്റെ സഞ്ചാര അനുഭവം.
പ്രണയവും കാമവും ആടിത്തിമർക്കുന്ന ആൺശരീരങ്ങളെ എങ്ങനെയാണ് പുതിയ സിനിമ ആവിഷ്കരിക്കുന്നത് എന്ന്, ഭീഷ്മപർവ്വം എന്ന സിനിമയിൽ റംസാൻ മുഹമ്മദ് അവതരിപ്പിച്ച "സ്റ്റാർ' എന്ന കഥാപാത്രത്തിന്റെ നൃത്തത്തിലൂടെ അന്വേഷിക്കുന്നു. സ്വവർഗഭീതി നിറഞ്ഞ ചില മലയാളി ഇടങ്ങൾ ഇത്തരം ആവിഷ്കാരങ്ങളെ നേരിടുന്ന വിധവും പരിശോധിക്കുന്നു
'കോടതി വിധി വായിച്ചു, ഇദ്ദേഹം കൊലപാതകിയാണ്, കുറ്റകൃത്യം സംശയാതീതമായി തെളിഞ്ഞിരിക്കുന്നു. പക്ഷേ ഇദ്ദേഹം ശിക്ഷാര്‍ഹനല്ല.' - അര്‍മേനിയന്‍ വംശജരെ വംശഹത്യ ചെയ്ത യുവതുര്‍ക്കി തലാത്ത് പാഷയെ (Talaat Pa-sha) വധിച്ച ഷോഗോമന്‍ ടെയിലീരിയന്റെ (Soghomon Tehlirian) ജീവിതത്തിലൂടെ അര്‍മേനിയന്‍ വംശഹത്യയുടെ കഥ പറയുകയാണ് ലോകസഞ്ചാരിയായ സജി മാര്‍ക്കോസ്. ഷോഗോമന്‍ ടെലീരിയന്റെ ഓര്‍മകള്‍ തേടിയുള്ള തന്റെ അര്‍മേനിയന്‍ യാത്രാനുഭവം സജി മാര്‍ക്കോസ് പങ്കുവെക്കുന്നു. വ്യത്യസ്തമായ ആഹാരം കഴിക്കുന്നത് കൊണ്ട്, ദൈവത്തില്‍ വിശ്വസിക്കുന്നത് കൊണ്ട്, ആചാരങ്ങള്‍ പുലര്‍ത്തുന്നത് കൊണ്ട് ഒരു മനുഷ്യന്‍ തന്റെ ശത്രുവാണെന്ന് പ്രഖ്യാപിക്കുന്ന വംശീയതയുടെ ഭീകരത നൂറു വര്‍ഷം മുമ്പുള്ള ചരിത്രത്തെ ചൂണ്ടിക്കാണിച്ച് സജി മാര്‍ക്കോസ് ഓര്‍മിപ്പിക്കുന്നു.
വയനാട്ടിലെ മലയോര മേഖലകളിലേക്ക് എങ്ങനെ ഇത്രയും വലിയ തോതിൽ കുടിയേറ്റം നടന്നുവെന്ന് സോഷ്യോളജി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ മനസ്സിലാക്കണം. അവിടുത്തെ ജനത എന്ത് ജോലിയാണ് ചെയ്യുന്നതെന്നും അവരെന്ത് ഉത്പാദനമാണ് നടത്തുന്നതെന്നും അവരുടെ മൂലധനം എന്തായിരുന്നുവെന്നും സാമ്പത്തികശാസ്ത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ പറഞ്ഞു തരണം
മനുഷ്യന് നിയന്ത്രിക്കാനാവാത്ത വിധത്തിലാണ് ഇപ്പോൾ അവരുടെ ശരീരങ്ങൾ. ഒരു പ്രത്യേക ശരീരത്തിന്റെ കാലവധി കൂടിയാൽ പത്തു വർഷമാണ്. അപ്പോഴേക്കും അടുത്ത ട്രെൻഡ് വരും. ഈ വ്യവസ്ഥകളെക്കൊക്കെ അവരവരുടെ ജീവിതത്തിൽ വ്യക്തികൾ എന്ന നിലയിലെങ്കിലും തകർക്കുന്നതു മാത്രമാണ് ഏക പോംവഴി.
ലോകത്തെ തൊഴിൽ സാഹചര്യങ്ങളും തൊഴിലിന്റെ സ്വഭാവവും നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. അതിനാൽ അഡാപ്റ്റബിലിറ്റിയുള്ള വിജ്ഞാനവും നൈപുണികളുമാണ് പ്രോൽസാഹിപ്പിക്കപ്പെടേണ്ടത്. ലോകം തള്ളിക്കളഞ്ഞ വിദ്യാഭ്യാസ സമീപനങ്ങളെ വാരിപ്പുണരാനാണ് ഇന്ത്യൻ വിദ്യാഭ്യാസം ശ്രമിക്കുന്നത്
ഇത് റീൽസിന്റെ കാലമാണ്. സ്വകീയമായ വഴികളിൽ ആനന്ദമാർഗ്ഗം കണ്ടെത്താനുള്ള സാങ്കേതിക സൗകര്യങ്ങൾ ധാരാളമാണിന്ന്. ഇൻസ്റ്റാഗ്രാം റീൽസ് നിറയെ ആനന്ദനൃത്തങ്ങളാണ്. നൃത്തം ഏതു രൂപത്തിലായാലും കാണുന്നത് ഉത്സാഹമാണ്.
കോഴിക്കോടിന്റെ മെഹ്ഫിൽ വേദികളിലും നാടകങ്ങളിലും പാടിയിരുന്ന ആദ്യ ഗായികയായിരുന്നില്ല മച്ചാട്ട് വാസന്തി. എന്നാൽ ഏറ്റവും ജനകീയതയുള്ള ഗായികയായിരുന്നു. വാസന്തിയുടെ മുമ്പും അവരുടെ ഒപ്പവും പാടിയ എത്രയോ ഗായികമാർ വേഗം തന്നെ രംഗത്ത് നിന്ന് പിൻവാങ്ങിയപ്പോൾ വാസന്തി ഏതാണ്ട് ആറുപതിറ്റാണ്ടോളം ഈ മേഖലയിൽ തുടർന്നു എന്നത് ചെറിയ കാര്യമല്ല.
‘ഡിജിറ്റൽ ലോകത്ത് ഓരോ മനുഷ്യനും വെറും ‘ബാർ കോഡു' കളായി മാറുന്നത് ചെറുക്കണമെങ്കിൽ അതേ ഡിജിറ്റൽ സാങ്കേതികതകളിൽ ഊർജ്ജസ്വലതയോടെ പങ്കുചേരുകയാണ് വേണ്ടത്
ലോക പ്രശസ്ത മലയാളി ശാസ്ത്രജ്ഞൻ ഇന്ത്യയുടെ ഫ്രോഗ് മാൻ എന്നറിയപ്പെടുന്ന എസ്.ഡി. ബിജു (സത്യഭാമദാസ് ബിജു ) വുമായുള്ള അഭിമുഖത്തിൻ്റെ രണ്ടാം ഭാഗം. ജീവിവർഗ്ഗത്തിൻ്റെ പരിണാമം, വർഗ്ഗീകരണം, ജീവിവർഗ്ഗങ്ങളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ആഴത്തിൽ വിശദീകരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം എങ്ങനെയാണ് ജീവലോകത്തെ ബാധിക്കുന്നത് എന്നതിനെക്കുറിച്ചും ഗവേഷണങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും കെ.എഫ്. ആർ.ഐ യിലെ ചീഫ് സയൻ്റിസ്റ്റായ ടി.വി. സജീവുമായി സംസാരിക്കുന്നു.
‘മലയാള സിനിമയിലെ മറിലിൻ മൺറോ' എന്നാണ് വിജയശ്രീ അറിയപ്പെട്ടിരുന്നത്. മലയാള സിനിമയിൽ അന്ന് അത്രക്ക് അഴകുള്ള മറ്റൊരു മുഖം ഇല്ലായിരുന്നു എന്നു തന്നെ പറയാം. വിജയശ്രീ അഭിനയിച്ചതുകൊണ്ടു മാത്രം നോക്കി നോക്കിയിരുന്നു മതിയാകാത്ത ചില പാട്ടുകളെ കുറിച്ചാണ് ഇത്തവണയെഴുതുന്നത്- എസ്. ശാരദക്കുട്ടി എഴുതുന്ന പാട്ടുകോളം- പടംപാട്ടുകൾ- തുടരുന്നു. വിജയശ്രീയുടെ ദുരൂഹമരണത്തിന് അര നൂറ്റാണ്ട് തികഞ്ഞ വർഷം കൂടിയാണ് 2024.
ഡിജിറ്റൽ സ്ട്രീമിങ്ങിൻ്റെ കാലത്ത് സ്പോർട്സ് ലേഖകർക്ക് എന്താണ് പ്രസക്തി? ഡിജിറ്റൽ കാലത്ത്, എങ്ങനെയൊക്കെയാണ്, മാർക്കറ്റ്, എല്ലാതരം സ്പോർട്സിനെയുംവീണ്ടും ഫിസിക്കൽ കളിക്കളത്തിൽ എത്തിക്കുക?ഡിജിറ്റൽ കാലത്തെ കായിക വിപ്ലവങ്ങൾ ചർച്ച ചെയ്യുന്ന ദീർഘ സംഭാഷണം.
ഏഴാം വയസ്സിൽ, മരിക്കുന്നതിനിടെ 30,000ലേറെ ചിത്രങ്ങൾ വരച്ചുതീർന്ന, പ്രതിഭാശാലിയായിരുന്ന ഒരു കുട്ടിയുടെ ആത്മകഥയാണിത്. മലയാളിയുടെ ഓർമകളെ സദാ നിറംപിടിപ്പിച്ചുകൊണ്ടിരിക്കുന്ന എഡ്മന്റ് തോമസ് ക്ലിന്റ് എന്ന വിസ്മയബാലന്റെ വെറും ഏഴു വർഷം നീണ്ട ജീവിതം ഓർത്തെടുക്കുകയാണ്, സനിത മനോഹറുമായുള്ള ഈ അഭിമുഖത്തിൽ, അവന്റെ വേർപാടിന്റെ 41-ം വർഷത്തിൽ അമ്മ ചിന്നമ്മ ജോസഫ്.
ഏഴാം വയസ്സിൽ, മരിക്കുന്നതിനിടെ 30,000ലേറെ ചിത്രങ്ങൾ വരച്ചുതീർന്ന, പ്രതിഭാശാലിയായിരുന്ന ഒരു കുട്ടിയുടെ ആത്മകഥയാണിത്. മലയാളിയുടെ ഓർമകളെ സദാ നിറംപിടിപ്പിച്ചുകൊണ്ടിരിക്കുന്ന എഡ്മന്റ് തോമസ് ക്ലിന്റ് എന്ന വിസ്മയബാലന്റെ വെറും ഏഴു വർഷം നീണ്ട ജീവിതം ഓർത്തെടുക്കുകയാണ്, സനിത മനോഹറുമായുള്ള ഈ അഭിമുഖത്തിൽ, അവന്റെ വേർപാടിന്റെ 41-ം വർഷത്തിൽ അമ്മ ചിന്നമ്മ ജോസഫ്.
നടന്‍ ഫഹദ് ഫാസില്‍ തനിക്കുണ്ടെന്ന് വെളിപ്പെടുത്തിയ attention deficit hyperactivity disorder അഥവ ADHD എന്ന അവസ്ഥ എന്താണ് ? ഇന്ന് നിത്യജീവിതത്തില്‍ സാധാരണമായി ഉപയോഗിക്കപ്പെടുന്ന ട്രോമ എന്ന അവസ്ഥയെ ശാസ്ത്രീയമായി എങ്ങനെ നിര്‍വചിക്കാം ? അത് ജീവിതത്തില്‍ ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കും സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ എന്തൊക്കെ? സൈക്യാട്രിസ്റ്റും കോഴിക്കോട് മെന്റല്‍ ഹെല്‍ത്ത് ആക്ഷന്‍ ട്രസ്റ്റിന്റെ (MHAT) ക്ലിനിക്കല്‍ ഡയറക്ടറുമായ ഡോ. മനോജ് കുമാറുമായി മനില സി.മോഹന്‍ സംസാരിക്കുന്നു. 'മനസ്സിന്റെ മനോജ് ഡോക്ടര്‍' എന്ന പരമ്പരയുടെ 15-ാം ഭാഗം
ഉദയിധി തമിഴ്നാടിൻെറ ഉപമുഖ്യമന്ത്രിയായ സമയത്ത് തന്നെയാണ്, അദ്ദേഹത്തിന്റെ ആദ്യ സിനിമയിലെ നായകനായ വിജയ് സ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നത്: തമിഴക വെട്രി കഴകം (Tamilaga Vettri Kazhagam- TVK). സിനിമ എന്ന തമിഴ് രാഷ്ട്രീയത്തിലേക്കുള്ള ഉറച്ച പാതയിലൂടെയാണ്, എം.ജി.ആറിനെയും ജയലളിതയെയും കരുണാനിധിയെയും വിജയകാന്തിനെയും പോലെ വിജയ് യും വരുന്നത്. തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയുടെ ഏറ്റവും വലിയ എതിരാളി ഡി.എം.കെയാണ്. ‘വിജയ്മക്കൾ ഇയക്കം' എന്ന ആരാധക സംഘടന ഇതിനകം പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും വിജയിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്.
വിവിധ ഭാഷകളിലായി 40000 ത്തിൽ അധികം പാട്ടുകൾ പാടി ഇന്ത്യൻ സംഗീത ചരിത്രത്തിൽ ഇടം നേടിയ പാട്ടുകാരൻ.. നിരവധി ഹിറ്റുകൾ സമ്മാനിച്ചു ജന്മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ അദ്ദേഹം കോവിഡ് ബാധിച്ചു മരണമടഞ്ഞിട്ട് 4 വർഷങ്ങൾ പൂർത്തിയായി. പാട്ടുകളിൽ നിന്ന് പാട്ടുകളിലേക്കുള്ള ആ സംഗീതയാത്ര ഇന്നത്തെ പാട്ടുകഥയിൽ
പി.ആർ ഏജൻസിയും പിണറായിയുടെ അഭിമുഖവും, പി.വി. അൻവറും ആരോപണങ്ങളും, ആർ.എസ്.എസും കേരള ഭരണവും തുടങ്ങി കേരളത്തിലെ സി.പി.എമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും അഭിമുഖീകരിക്കുന്ന കാലിക പ്രതിസന്ധികളെപ്പറ്റി സംസാരിക്കുകയാണ് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. സി.പി.എമ്മിന്റെ ഇപ്പോൾ നടക്കുന്ന ബ്രാഞ്ച് / ലോക്കൽ സമ്മേളനങ്ങൾ ഈ പ്രശ്നങ്ങളെ എങ്ങനെയാണ് കാണുന്നതെന്നും സി.പി.എം ഇനി സ്വതന്ത്രരെ വെച്ചുള്ള തെരഞ്ഞെടുപ്പ് പരീക്ഷണങ്ങൾ നടത്തുമോ എന്നും കമൽറാം സജീവുമായുള്ള ഈ ദീർഘ സംഭാഷണത്തിൽ സി.പി.എമ്മിന്റെ മുതിർന്ന നേതാവുകൂടിയായ ടി.പി. രാമകൃഷ്ണൻ വിശദീകരിക്കുന്നു.
ജീവിതകാലം മുഴുവൻ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്ത് ഏതെങ്കിലും മേഖലയിൽ പരിചയ സമ്പന്നരായി മാറിയശേഷമാണ് റിട്ടയർ ചെയ്യുന്ന സാഹചര്യമുണ്ടാവുന്നത്. പത്തും ഇരുപതും മുപ്പതും വർഷത്തെ തൊഴിൽ പരിചയമുള്ളവർ വിരസമായി ശിഷ്ടകാലം തള്ളിനീക്കേണ്ടവരല്ല. വിശ്രമജീവിതത്തെ സർഗാത്മകമാക്കുന്ന ‘എൽഡർപ്രണർഷിപ്പെ'ന്ന ആശയം ലോകത്ത് പലയിടങ്ങളിലും പുതിയ ട്രെൻഡാവുകയാണ്
പി ആർ ഏജൻസിയായ കൈസൺ ആണ് ഇന്റർവ്യൂവിന് സമീപിച്ചതെന്ന് ഹിന്ദു ദിനപത്രം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അങ്ങനെയൊരു ഏജൻസിയേ ഇല്ലെന്ന നിലപാടിലാണ് പിണറായി വിജയനും മന്ത്രിമാരും സി പി എമ്മും. മലപ്പുറത്തെപ്പറ്റി വീണ്ടും വമ്പിച്ച വർഗീയ വിഷംചീറ്റലിനു വഴിവെച്ച കൂട്ടിച്ചേർക്കലിനുപിന്നിൽ ഗൂഢാലോചനയുണ്ടോ? എന്തിനാണ് സി പി എമ്മും മുഖ്യമന്ത്രിയും സത്യം മറച്ചുവെക്കുന്നത്? രാഷ്ട്രീയ വിമർശകനായ ദാമോദർ പ്രസാദിന്റെ വിശകലനം.
മലയാള സിനിമാ ലോകത്ത് മികച്ച രണ്ട് ചിത്രങ്ങള്‍ ഒരുക്കിക്കൊണ്ട് തന്റെ സ്ഥാനം അടയാളപ്പെടുത്തിയ സംവിധായകനാണ് ഷാനവാസ് കെ ബാവക്കുട്ടി. ആദ്യ ചിത്രം കിസ്മത്തിലൂടെ 2017 ലെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും തൊട്ടപ്പനിലൂടെ രണ്ട് പുരസ്‌കാരങ്ങളും നേടിയ ഷാനവാസ് കെ ബാവക്കുട്ടിയുടെ ഒരു കട്ടില്‍ ഒരു മുറി ദുരൂഹതകള്‍ ഒളിപ്പിച്ച പ്രണയവും ഫാന്റസിയും ത്രില്ലറും ചേര്‍ന്നൊരു സിനിമയാവുന്നത് എന്തുകൊണ്ടെന്ന് പറയുകയാണ്. ഒപ്പം സിനിമ വിഷേശങ്ങളും പങ്കുവെയ്ക്കുന്നു.
വിജയൻ മാഷ് എഴുതി: ‘‘സി.പി.ഐ(എം) നേതാവ് എ.കെ. ബാലനും കെ.എസ്.യു വിലെ വടക്കൻ മേഖലകളിലെ മുടിചൂടാമന്നനായിരുന്ന മമ്പറം ദിവാകരനും എന്റെ വിദ്യാർത്ഥികളായിരുന്നു. നിരവധി മർദ്ദനങ്ങൾക്ക് നേതൃത്വം നൽകിയതുകൊണ്ട് ദിവാകരൻ പലർക്കും പേടിസ്വപ്നമായി. ഒടുവിൽ ദിവാകരനെ കോളേജിൽ നിന്ന് പുറത്താക്കി. ഒരു രാത്രി ദിവാകരൻ എന്റെ ധർമ്മടത്തുള്ള വീട്ടിൽ വന്നു കയറി; ‘മാഷേ എനിക്കൊരു കോണ്ടക്റ്റ് സർട്ടിഫിക്കറ്റ് വേണം.' ഞാൻ ചിരിച്ചു- കാലം കാത്തുവെച്ച വരികളെക്കുറിച്ച് കെ.എം. സീതി
രണ്ട് പതിറ്റാണ്ട് ഗാന്ധിയുടെ ആശ്രമത്തിൽ, അദ്ദേഹത്തോടൊപ്പം കഴിഞ്ഞ നാരായൺ ദേസായിയുമായി ആത്മബന്ധം പുലർത്തുകയും അദ്ദേഹം രചിച്ച ഗുജറാത്തി ഭാഷയിലെ ആദ്യത്തെ ഗാന്ധി ജീവചരിത്രം 'മാരു ജീവൻ ഏജ് മാരി വാണി' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്ത ലേഖകൻ, ഗാന്ധി നിഷേധത്തിൽനിന്ന് ഗാന്ധിയെക്കുറിച്ചുള്ള തിരിച്ചറിവിന്റെ തലത്തിലേക്ക് പരിണമിച്ച അനുഭവം രേഖപ്പെടുത്തുന്നു
"ഈ പാട്ടിന് ഈ വേഷം എന്നതിനേക്കാൾ പ്രാധാന്യം പാട്ടിനാണ് . ഡാൻസ് ചെയ്ത് പാടിയാൽ പാട്ട് നന്നാവില്ല എന്നു പറയുന്നത് തെറ്റിദ്ധാരണയാണ് " ഇൻഡിപെൻഡന്റ് മ്യൂസികിനെ കുറിച്ച് ,പ്രണയത്തെ കുറിച്ച് ,മെന്റൽ ഹെൽത്ത് ഇഷ്യൂസ് അതിജീവിച്ചതിനെ കുറിച്ച് ഗൗരി ലക്ഷ്മി സംസാരിക്കുന്നു
വയനാട് ദുരന്തബാധിതരുടെ കടങ്ങൾ പൂർണമായും എഴുതിത്തള്ളുന്നതിൽ സംസ്ഥാന സർക്കാരോ ബാങ്കുകളോ കൃത്യമായ നടപടികളെടുത്തിട്ടില്ല. സ്റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് സമിതി യോഗം ചേർന്നശേഷം ഒരു ബാങ്കിന്റെ പോലും ഡയറക്ടർ ബോർഡ് ഈ വിഷയത്തിൽ അനുകൂലമോ പ്രതികൂലമോ ആയ തീരുമാനമെടുത്തിട്ടില്ല. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ഗ്രാമീൺ ബാങ്ക് അടക്കമുള്ള ബാങ്കുകളും തിരിച്ചടവുകൾ ആവശ്യപ്പെട്ട് മെസ്സേജുകൾ അയക്കാൻ തുടങ്ങിയിരിക്കുകയാണ്. വൻകിടക്കാരുടെ കോടികളുടെ കിട്ടാക്കടങ്ങൾ എഴുതിത്തള്ളുന്ന ബാങ്കുകൾക്ക് വയനാട്ടിലെ നിസ്സഹായരായ മനുഷ്യരുടെ തുച്ഛമായ കടങ്ങൾ എഴുതിത്തള്ളാൻ വളരെ എളുപ്പം കഴിയും. എന്തുകൊണ്ട് അവർ അതിന് തയാറാകുന്നില്ല? അഖിലേന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷൻ മുൻ ജനറൽ സെക്രട്ടറി തോമസ് ഫ്രാങ്കോ സംസാരിക്കുന്നു.
നാടൻ പാട്ടുകാർ അമ്പല പരിപാടികളിൽ മാത്രം പാടാനുള്ള മനുഷ്യരാണോ. വലിയ ബഹുമാനം കിട്ടിയില്ലെങ്കിലും ചെറിയൊരു ബഹുമാനമെങ്കിലും കിട്ടുന്ന സ്ഥലത്ത് പാടാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. കലാകാരരുടെ ചുറ്റിലും വലിയ സമൂഹമുള്ളതുകൊണ്ടാണ് ആ കലാകാരർ നിലനിൽക്കുന്നത്. ആ സമൂഹത്തിന്റെ പ്രശ്‌നങ്ങളിൽ ആദ്യം പ്രതികരിക്കേണ്ടതും കലാകാരരാണ്. നാടൻ പാട്ടുകാരുടെ ജീവതവും പ്രതിസന്ധികളും സംസാരിക്കുകയാണ് നാടൻപാട്ട് കലാകാരനായ അതുൽ നറുകര, സനിത മനോഹറുമായി നടത്തിയ അഭിമുഖത്തിൽ.
ആര്‍ട്ടിക്ക്ള്‍ 13- നെ തുറന്നെതിര്‍ക്കുക വഴി ദിസ്സനായകെയുടെ പാര്‍ട്ടിയായ ജനതാ വിമുക്തി പെരുമുനെയും സഖ്യമായ നാഷണല്‍ പീപ്പിള്‍സ് പവറും സിംഹള ദേശീയതയുടെ വക്താക്കള്‍ കൂടിയാണെന്ന ആരോപണം എത്രമാത്രം ശരിവെക്കുകയാണ്? ഈ വര്‍ഷം ഫെബ്രുവരിയില്‍ ദിസ്സനായകെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും നടത്തിയ ചര്‍ച്ചകള്‍ എന്തു സൂചനകളാണ് നല്‍കുന്നത്? തെരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ പറഞ്ഞതു പോലെ അദാനിയുടെ ശ്രീലങ്കയിലെ പദ്ധതികള്‍ക്ക് പുതിയ ഭരണം അന്ത്യം കുറിക്കുമോ? ശ്രീലങ്കയിലെ വംശീയ പ്രശ്‌നങ്ങളെക്കുറിച്ച് ഗവേഷകനായ വിനോദ് കൃഷ്ണനുമായി കമല്‍റാം സജീവ് സംസാരിക്കുന്നു.
ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച അഭിനേത്രി കൂടിയാണ് കവിയൂർ പൊന്നമ്മ. 1962-ൽതുടങ്ങിയ അവരുടെ സിനിമാജീവിതം 700-ലേറെ സിനിമകളിൽ പടർന്നുകിടക്കുന്നു.
റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ‘അടിമമക്ക'യെക്കുറിച്ചു നടന്ന ചർച്ചയിൽ സി.കെ. ജാനു, ഈ ആത്മകഥ എഴുതാനുണ്ടായ സാഹചര്യം വിശദീകരിക്കുന്നു.
മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുന്ന കാലമാണ്. ഒറ്റയടിക്ക് ഒരു സ്കൂളിലെ ഒരുപാട് കുട്ടികളെയോ, ഒരു സല്‍ക്കാരത്തില്‍ പങ്കെടുത്ത ഒരുപാടുപേരയോ ഒക്കെ ഒന്നിച്ച് രോഗബാധിതരാക്കാന്‍ മഞ്ഞപ്പിത്തത്തിന് കഴിയും. മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കാന്‍ എന്തൊക്കെ ചെയ്യാനാവും? ഡോ.എം. മുരളീധരന്‍ സംസാരിക്കുന്നു.
വലിയ സ്‌ക്രീനിൽ നിന്ന് അപ്രത്യക്ഷമായതിനു ശേഷവും ജോർജ്ജിന്റെ പ്രധാനചിത്രങ്ങൾക്ക് നിരവധി പുതിയ പ്രേക്ഷകരുണ്ടായി. ഗൗരവമായി സിനിമ കാണുന്നവർക്കിടയിൽ അവ പല തവണ ചർച്ചചെയ്യപ്പെടുകയും പഠിക്കപ്പെടുകയും ചെയ്തു. മലയാളത്തിൽ പിന്നീടുവന്ന തലമുറകളിലെ തിരക്കഥാകൃത്തുകളിലും സംവിധായകരിലും ജോർജ്ജിന്റെ ചിത്രങ്ങൾ ദൃശ്യവും അദൃശ്യവുമായ രീതികളിൽ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്.
80- കളിലെ നവസിനിമയുടെ വക്താക്കളിലൊരാളായ സംവിധായകൻ മോഹൻ വിട പറഞ്ഞു. എനിക്കേറെ പ്രിയപ്പെട്ട ചലച്ചിത്രങ്ങൾ സംവിധാനം ചെയ്ത മോഹന്റെ മരണത്തിന്റെ വേദന ആറുന്നതിനു മുൻപാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ ചലച്ചിത്രനടിമാരുടെ വെളിപ്പെടുത്തലുകൾ പുറത്തു വരുന്നത്. പാട്ടിന്റെ ആലക്തിക സൗന്ദര്യങ്ങളെ കുറിച്ചെഴുതാനുള്ള മാനസികാവസ്ഥയിലല്ല ഞാൻ- എസ്. ശാരദക്കുട്ടി എഴുതുന്ന പാട്ടുകോളം
മലയാള ചലച്ചിത്ര മേഖലയിൽ കാലങ്ങളായി സ്ത്രീകൾക്കുനേരെ നടന്ന അതിക്രമങ്ങളുടെയും വിവേചനങ്ങളുടെയും ചുരുളഴിച്ച് കൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. എല്ലാ തൊഴിൽമേഖലയിലും ഇത്തരം വിഷയങ്ങൾ പഠിക്കാൻ കമ്മീഷനുകളുണ്ടാവണം. തൊഴിൽമേഖലയിലെ ലിംഗവിവേചനം അവസാനിപ്പിക്കാൻ പൊതുസമൂഹത്തിനും സർക്കാരിനും ഉത്തരവാദിത്വമുണ്ട്- ഡോ. ആർ.എസ്. ശ്രീദേവി എഴുതുന്നു.
സ്മാര്‍ട്ട് ഫോണിനെ സ്മാര്‍ട്ട് ആക്കുന്ന ഫീച്ചറുകള്‍ തന്നെയാണ് പലപ്പോഴും പ്രൈവസിക്ക് വില്ലനാവുന്നത്. സ്മാര്‍ട്ട് ഫോണിലെ സൗകര്യങ്ങള്‍ എങ്ങനെ കരുതലോടെ ഉപയോഗിക്കാമെന്നും പ്രൈവസി സംരക്ഷണം എത്ര പ്രധാനമാണെന്നും സംസാരിക്കുകയാണ് സൈബർ സെക്യൂരിറ്റി വിദഗ്ധനായ സംഗമേശ്വരൻ മാണിക്യം
സ്ത്രീകളെ ഉന്നം വക്കുന്ന ഒരു കൂട്ടം നിയമങ്ങളാണ് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം ഇറക്കിയ പുതിയ ഉത്തരവിലുള്ളത്. സ്ത്രീകളെ പൊതുജീവിതത്തിൽനിന്നും പൊതുഇടങ്ങളിൽനിന്നും വിലക്കുകയും അവരുടെ ദൃശ്യതയും ശബ്ദവും പരമാവധി ഇല്ലാതാക്കുന്നതുമാണ് ഈ വിലക്കുകൾ-കെ.എം. സീതി എഴുതുന്നു.
കേരളത്തില്‍ ആദ്യ എം.പോക്സ് കേസ് സ്ഥിരീകരിച്ചിരിക്കുകയാണ്. മനുഷ്യരിലും മറ്റ് മൃഗങ്ങളിലും ഉണ്ടാകാവുന്ന ഒരു പകർച്ചവ്യാധി വൈറൽ രോഗമാണ് എം. പോക്സ്. കുമിളകൾ രൂപപ്പെടുക, ചുണങ്ങു, പനി, ലിംഫ് നോഡുകൾ വീർക്കുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ. സംസ്ഥാനത്തു എം. പോക്സ് സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് കടുത്ത ജാഗ്രതയിലാണ്. രോഗത്തെക്കുറിച്ച് വിശദമായി സംസാരിക്കുകയാണ് ഡോ. നവ്യ തൈക്കാട്ടിൽ.
പുതിയ പുതിയ തട്ടിപ്പുകളും സുരക്ഷാ ഭീഷണിയുമാണ് സൈബര്‍ സ്പേസില്‍ ഓരോ ദിവസവും പ്രത്യക്ഷപ്പെടുന്നത്. ഇതിനെതിരെ ഏതൊക്കെ തരം ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉണ്ടാക്കിയാലും ഉപഭോക്താവിന്‍റെ അവബോധമാണ് ഏറ്റവും പ്രാഥമികമായ സുരക്ഷാ മുന്‍കരുതല്‍ എന്ന് വിശദമാക്കുകയാണ് സൈബർ സെക്യൂരിറ്റി വിദഗ്ധനായ സംഗമേശ്വരൻ മാണിക്യം.
‘‘സ്കൂൾ വിദ്യാർത്ഥിനിയായിരിക്കെ ‘ഇൻ ഹരിഹർനഗർ' എന്ന സിനിമ ആദ്യമായി കാണുമ്പോൾ, അതിലെ പല രംഗങ്ങളും എന്നെ അസ്വസ്ഥയാക്കിയിരുന്നു, എന്നാൽ എന്തുകൊണ്ടാണത് എന്നെ അലട്ടിയിരുന്നതെന്ന് മനസിലാക്കുവാൻ വർഷങ്ങൾ വേണ്ടിവന്നു''- ‘ഇൻ ഹരിഹർ നഗർ' എന്ന മലയാള സിനിമ എന്തുകൊണ്ട് നിഷ്കളങ്കമായ ഒരു തമാശപ്പടമല്ല; സോണിയ റഫീഖ് എഴുതുന്നു.
ന്യൂ ജനറേഷൻ സിനിമകളിലെ ശ്രദ്ധേയ വേഷങ്ങളിലൂടെയാണ് പ്രിയ ശ്രീജിത്തിനെ നമുക്ക് പരിചയം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ 28 ഓളം സിനിമകൾ ചെയ്ത പ്രിയ നാടകരംഗത്തും സജീവമാണ്. സിനിമരംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും മറ്റ് വിവേചനങ്ങളെ കുറിച്ചും വിശദമായി സംസാരിക്കുന്നു.
സൈബർ സെക്യൂരി എത്രത്തോളം പ്രധാനവും വ്യക്തിജീവിതത്തേയും സാമൂഹ്യ ജീവിതത്തേയും ബാധിക്കുന്ന ഒന്നാണെന്നും വിശകലനം ചെയ്യുന്ന സംഭാഷണം. അന്താരാഷ്ട്ര തലത്തിൽ സൈബർ സെക്യൂരിറ്റി രംഗത്ത് പ്രവർത്തിക്കുന്ന സംഗമേശ്വരൻ മാണിക്യവുമായുള്ള ദീർഘാഭിമുഖത്തിൻ്റെ ഒന്നാം ഭാഗം
വിവിധ പ്രാദേശിക പ്രസ്ഥാനങ്ങളുടേയും ജനവിഭാഗങ്ങളുടേയും ഒരു കൂട്ടായ്മയുടെ സ്വഭാവം ഇന്ത്യയിൽ ശക്തിപ്രാപിച്ചുവരുന്ന പ്രതിപക്ഷത്തിന് തീർച്ചയായും ഉണ്ട്. അത്തരമൊരു കൂട്ടായ്മയെ ഇണക്കുന്ന കണ്ണിയായി വർത്തിക്കാൻ ഇടതുപക്ഷത്തിനും അതിന്റെ നേതാവായ യെച്ചൂരിയ്ക്കുമായിരിക്കും കഴിയുക. . Sitaram Yechury, an Indian Marxist politician, holds the position of General Secretary within the Communist Party of India (Marxist) and has been a member of the CPI(M)'s Politburo since 1992. He represented West Bengal in the Rajya Sabha as a Member of Parliament from 2005 to 2017.
വിട്ടു വീഴ്ചയില്ലാതെ കോൺഗ്രസുകാരനാണ് തൃശൂർ കണിമംഗലത്തെ കെ.എം.സിദ്ധാർത്ഥൻമാസ്റ്റർ. ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ്റെ സംസ്ഥാന സെക്രട്ടറിയും തൃശൂർ കോർപ്പറേഷൻ കൗൺസിലറുമെല്ലാമായിരുന്ന സിദ്ധാർത്ഥൻ മാസ്റ്റർ ഒരു കാലഘട്ടത്തിൻ്റെ ചരിത്രവും തൻ്റെ 85 വർഷത്തെ ജീവിതവും പറയുകയാണ് ഗ്രാൻമ സ്റ്റോറീസിൽ. നെഹ്റുവും ഇ.എം.എസ് മന്ത്രിസഭയും മുതൽ പിണറായി സർക്കാരിൻ്റെ വിലയിരുത്തലും മോദിസർക്കാരിൻ്റെ സമഗ്രാധിപത്യവും വരെ നീളുന്നതാണ് ഈ തെളിഞ്ഞ രാഷ്ട്രീയ ചരിത്രകഥനം.
മ്യൂസിക്കിലൂടെ ചരിത്രവും രാഷ്ട്രീയവും പറയാമെന്ന് ഗായികയും സൗണ്ട് റെക്കോര്‍ഡിസ്റ്റുമായ രശ്മി സതീഷ്. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അപ്പുറം സംഗീതം എങ്ങനെ നിലനില്‍ക്കുന്നുവെന്നും പറയുകയാണ് രശ്മി സതീഷ്.